പകലു മായവേ
പാതയുറങ്ങവേ
പറവകൾ പാറി
കൂടണഞ്ഞീടവെ
പടരും ശോണിമയിൽ
മുങ്ങി നീരാടി
പകലവൻ ചാരി
തെല്ലിളവേൽക്കവേ
പൊഴിയും നീല
നിലാവിനെ കാമിച്ച
പവിഴമല്ലികൾ
പൂവണിഞ്ഞീടവെ
നെടിയ പാലയിൽ
വെറ്റിലക്കൂട്ടുമായ്
കൊടിയ യക്ഷികൾ
കൺതുറന്നീടവേ
തകൃതിയോടി-
ത്തളർന്നെന്റെ കണ്ണിലീ
പ്രകൃതിയെങ്ങോ
മയങ്ങിവീണീടവേ
ത്വരിതജീവിത-
യാത്രയിൽ എന്നിലായ്
പെരുകിടുന്നൊ-
രറിവിന്റെ ഭാരവും
വരുതിയിലാക്കി
മാറ്റുവാനാകാതെ
നുരയുമാശ,
നിരാശതൻ വിങ്ങലും
നിറയുമെന്റെ
മനസ്സിലൊരു ചെറു-
മറവിയായിരുൾ
വന്നുദിച്ചീടവേ
ഒരു കുളിർകാറ്റു
വന്നു തട്ടും പോലെ
ഒടുവിലെന്നിലും
രാവുണർന്നീടവേ
അലിവൊടെന്നിൽ
പടർന്നോരിരുൾ കുടി-
ച്ചലയുമെൻമനം
ശാന്തമായീടവേ
മൗനം നികത്തുവാൻ
ചടുലമെൻ കവി-
ഭാവമുണരവെ
പടവിലെങ്കിലും
എൻഗാനപീയൂഷ-
തടിനിയെന്നിലെ
ദാഹമടക്കവേ
പുതിയൊരോണ-
പ്പുലരിതൻ വിത്തുകൾ
പതിയെയെന്നിലും
നാമ്പെടുത്തീടവേ
ഒരു പ്രഭാത-
പ്പിറപ്പിന്റെ നിർവൃതീ-
ലൊഴുകുമെന്നിൽ
പ്രപഞ്ചം തുടിക്കവേ
എഴുതിടട്ടെ
ഞാനീഗാനമെന്നിലേ-
ക്കൊഴുകിവന്നണ-
ഞ്ഞോരിരുൾപൂവിനായ്
കരുതിടട്ടെ ഞാൻ
സ്നേഹവും, നല്ലൊരു
പുലരി നൽകുവാ-
നുള്ള വാഗ്ദാനവും
പാതയുറങ്ങവേ
പറവകൾ പാറി
കൂടണഞ്ഞീടവെ
പടരും ശോണിമയിൽ
മുങ്ങി നീരാടി
പകലവൻ ചാരി
തെല്ലിളവേൽക്കവേ
പൊഴിയും നീല
നിലാവിനെ കാമിച്ച
പവിഴമല്ലികൾ
പൂവണിഞ്ഞീടവെ
നെടിയ പാലയിൽ
വെറ്റിലക്കൂട്ടുമായ്
കൊടിയ യക്ഷികൾ
കൺതുറന്നീടവേ
തകൃതിയോടി-
ത്തളർന്നെന്റെ കണ്ണിലീ
പ്രകൃതിയെങ്ങോ
മയങ്ങിവീണീടവേ
ത്വരിതജീവിത-
യാത്രയിൽ എന്നിലായ്
പെരുകിടുന്നൊ-
രറിവിന്റെ ഭാരവും
വരുതിയിലാക്കി
മാറ്റുവാനാകാതെ
നുരയുമാശ,
നിരാശതൻ വിങ്ങലും
നിറയുമെന്റെ
മനസ്സിലൊരു ചെറു-
മറവിയായിരുൾ
വന്നുദിച്ചീടവേ
ഒരു കുളിർകാറ്റു
വന്നു തട്ടും പോലെ
ഒടുവിലെന്നിലും
രാവുണർന്നീടവേ
അലിവൊടെന്നിൽ
പടർന്നോരിരുൾ കുടി-
ച്ചലയുമെൻമനം
ശാന്തമായീടവേ
അരിയൊരോളമിള-
കാത്തോരെന്മന -
പ്പടവിൽ നിന്നു ഞാ-
നെന്നെ തിരയവേ
പടരുമെന്നിലെ മൗനം നികത്തുവാൻ
ചടുലമെൻ കവി-
ഭാവമുണരവെ
പടവിലെങ്കിലും
എൻഗാനപീയൂഷ-
തടിനിയെന്നിലെ
ദാഹമടക്കവേ
പുതിയൊരോണ-
പ്പുലരിതൻ വിത്തുകൾ
പതിയെയെന്നിലും
നാമ്പെടുത്തീടവേ
ഒരു പ്രഭാത-
പ്പിറപ്പിന്റെ നിർവൃതീ-
ലൊഴുകുമെന്നിൽ
പ്രപഞ്ചം തുടിക്കവേ
എഴുതിടട്ടെ
ഞാനീഗാനമെന്നിലേ-
ക്കൊഴുകിവന്നണ-
ഞ്ഞോരിരുൾപൂവിനായ്
കരുതിടട്ടെ ഞാൻ
സ്നേഹവും, നല്ലൊരു
പുലരി നൽകുവാ-
നുള്ള വാഗ്ദാനവും
No comments:
Post a Comment